saudig2 സൗദി ബഖാലകളിൽ സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കുന്നു

സൗദി ബഖാലകളിൽ സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കുന്നു – 20,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്ന് മന്ത്രാലയം റിയാദ്: സൗദിയിലെ ബഖാലകൾ (പലചരക്ക് കട)‍, ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ എന്നിവയില്‍ നൂറുശതമാനം സ്വദേശിവത്കരണം നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം നീക്കമാരംഭിച്ചു. നിയമം പ്രാബല്യത്തില്‍ വരുന്ന ആദ്യം വര്‍ഷം തന്നെ 20,000 സ്വദേശികൾക്ക് തൊഴില്‍ നല്‍കാനാവുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. െറൻറ് എ കാര്‍, വാഹനങ്ങളിലെ ഭക്ഷ്യ വില്‍പന, ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ആരോഗ്യരംഗം എന്നിവയാണ് അടുത്ത ഘട്ടത്തില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ തെരഞ്ഞെടുത്ത മേഖലകള്‍. റ​െൻറ് എ കാര്‍ രംഗത്ത് നൂറുശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നതിലൂടെ ആദ്യഘട്ടത്തിൽ 5,000 പേര്‍ക്ക് ജോലി നല്‍കാനാവുമെന്ന് പ്രതീക്ഷ. ഷോപ്പിങ് മാളുകള്‍ സ്വദേശിവത്കരിക്കുന്നതി​െൻറ ആദ്യ പടി അല്‍ഖസീം മേഖലയില്‍ ആരംഭിക്കും. അല്‍ഖസീമില്‍ മാത്രം 6,000 പേർക്ക് ഈ രംഗത്ത് ജോലി നല്‍കാനാവും. വിനോദസഞ്ചാരരംഗത്ത് 2018ഓടെ 33,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്ന് കണക്കുകൂട്ടുന്നു. ആരോഗ്യ മേഖലയില്‍ 7,500 ജോലിക്കാര്‍ക്കുള്ള കരാറുകള്‍ മന്ത്രാലയം ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. 2020ഓടെ ആരോഗ്യ മേഖലയില്‍ 93,000 സ്വദേശികള്‍ക്ക് ജോലി നല്‍കാനാവുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.