ചാലക്കുടി: മാള--ചാലക്കുടി റോഡടക്കം ചാലക്കുടിയിലെ പൊതുമരാമത്ത് റോഡുകളുടെ നവീകരണ ജോലികൾ ഉടൻ ആരംഭിക്കും. ഇതിനായി 10.75 കോടിയുടെ പ്രവൃത്തികൾക്ക് അനുമതിയായതായി ബി.ഡി. ദേവസി എം.എൽ.എ അറിയിച്ചു. മാള-ചാലക്കുടി റോഡിന് 3.3 കോടി, കൊരട്ടി-പുളിക്കക്കടവ് റോഡിന് 94 ലക്ഷം, ചാലക്കുടി-വെള്ളിക്കുളങ്ങര റോഡിന് 3.5 കോടി, താലൂക്ക് ആശുപത്രി റോഡിന് 1.18 കോടി, ചാലക്കുടി-വെള്ളിക്കുളം റോഡ് മേച്ചിറ ഭാഗത്തിന് 2.12 കോടി, കൊരട്ടി--നാലുകെട്ട് റോഡ് 3.35 കോടി തുടങ്ങിയ നവീകരണ പ്രവൃത്തികൾക്കാണ് അംഗീകാരമായത്. ഇത് കൂടാതെ മൂന്നുകോടി ചെലവഴിച്ച് ചാലക്കുടി-ആനമല റോഡും നവീകരിക്കും. ഇതിൽ ട്രാംവേ റോഡ്, ആനമല ജങ്ഷൻ മുതൽ സി.സി.എം.കെ ജങ്ഷൻവരെ നടപ്പാത നിർമാണവും കലുങ്ക് നിർമാണവും നടത്തും. നിർമാണോദ്ഘാടനം 21ന് രാവിലെ 10ന് കൊരട്ടി കോൺവെൻറ് ജങ്ഷനിലും വൈകീട്ട് മൂന്നിന് ആനമല ജങ്ഷനിലും 22ന് രാവിലെ 10ന് താലൂക്ക് ആശുപത്രി ജങ്ഷനിലും 11.30ന് മേച്ചിറയിൽ െവച്ചും ബി.ഡി. ദേവസി എം.എൽ.എ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.