തൃശൂർ: സർക്കാറിെൻറ പുതിയ മദ്യനയത്തിനെതിരെ കനത്ത പ്രതിഷേധങ്ങൾ തുടരുമ്പോഴും ബാറുകൾ പ്രവർത്തിച്ചു തുടങ്ങി. ജില്ലയിൽ ഇതിനകം 10 ബാറുകൾ പ്രവർത്തനമാരംഭിച്ചു. തൃശൂർ നഗരത്തിലെ എം.ജി റോഡിലെ പ്രിൻസ്, പടിഞ്ഞാറെ കോട്ടയിലെ ജെ.പി ബാർ, എരുമപ്പെട്ടിയിലെ കൊട്ടാരം റീജൻസി, ആളൂരിലെ കല്ലട ഹോളിഡേ ഇൻ, ഇരിങ്ങാലക്കുടയിലെ റീജൻസി ഹോട്ടൽ സെവൻസീസ്, കുന്നംകുളം ആർ.സി പാർക്ക്, ഗുരുവായൂർ കോട്ടപ്പടിയിലെ ഫോർട്ട്ഗേറ്റ്, മാളയിലെ അനുപമ റസ്റ്റാറൻറ്, സൗപർണിക എന്നിവയാണ് റോഡുകളുടെ പദവി മാറ്റത്തിലൂടെ തുറന്നത്. നിരവധി ബിവറേജസ് ഔട്ട്ലെറ്റുകളും തുറന്നു. വേറെയും ബാറുകൾ തിരിച്ചു വരവിനൊരുങ്ങുന്നു. ഇതോടൊപ്പം വിവിധ ഹോട്ടലുകൾ ത്രീസ്റ്റാർ, ഫോർസ്റ്റാർ പദവിയിലേക്കുയർത്തി ബാർ ലൈസൻസിനായി കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.