കയ്പമംഗലം: ചോറൂണിനായി ഗുരുവായൂർ േക്ഷത്രത്തിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച . തിരുവനന്തപുരം പാലോട് സ്വദേശി രതീഷ് ഭവനില്‍ രതീഷിെൻറ ഭാര്യ ശബാന (26), മകന്‍ ആറുമാസമുള്ള നിഹാല്‍ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെ ദേശീയപാത 17ൽ പെരിഞ്ഞനത്താണ് അപകടം. ഗുരുതര പരിക്കേറ്റ രതീഷിനെയും ബന്ധുക്കളായ നിധിൻ, ശോഭി, പിക്കപ്പ് വാൻ ഡ്രൈവര്‍ കൊടകര സ്വദേശി പ്രജോദിനെയും എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. രതീഷും കുടുംബവും സഞ്ചരിച്ച കാറും എറണാകുളത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനുമാണ് പെരിഞ്ഞനം പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കൂട്ടിയിടിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. അമിതവേഗമാണ് അപകട കാരണമത്രേ. ലൈഫ് ഗാര്‍ഡ്, ആക്ട്സ് പ്രവര്‍ത്തകർ രക്ഷാപ്രവര്‍ത്തനം നടത്തി. മതിലകം പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.