കൊടുങ്ങല്ലൂര്‍: ദലിതനായ ബി.ജെ.പി പ്രവര്‍ത്തകനെ ബി.ജെ.പി നേതാവിന്‍െറ മകനും സംഘവും മര്‍ദിച്ചുവെന്ന പരാതിയില്‍ ആറുപേര്‍ക്കെതിരെ കാട്ടൂര്‍ പൊലീസ് കേസെടുത്തു. എടവിലങ്ങിലെ ബി.ജെ.പി പ്രവര്‍ത്തകനായ ഗോപിനാഥ്, ശിവരാജ്, അച്ചൂട്ടി, സത്യേഷ്, സുരേഷ്, രാമനാഥ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. എടവിലങ്ങ് സ്വദേശി വിഷ്ണുവിനാണ് (25) മര്‍ദനമേറ്റത്. കഴിഞ്ഞ 16നാണ് സംഭവം. വിഷ്ണുവും പ്രതികള്‍ എല്ലാവരും ബി.ജെ.പി പ്രവര്‍ത്തകരും ‘റെന്‍റ് എ കാര്‍’ ഇടപാട് നടത്തുന്നവരുമാണ്. കാറില്‍ സഞ്ചരിക്കുന്നതിനിടെ ഇടപാട് സംബന്ധിച്ച് ഇവര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നീങ്ങിയത്. മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന് കാട്ടൂര്‍ പൊലീസ് പറഞ്ഞു. തിങ്കളാഴ്ച മൊഴിയെടുത്ത സംഭവത്തില്‍ ചൊവ്വാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് മതിലകം പൊലീസിന് കൈമാറിയെന്നും തുടരന്വേഷണം അവിടെ നടക്കുമെന്നും കാട്ടൂര്‍ എസ്.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.