കൂരിക്കുഴി ആശുപത്രി റോഡ് തകര്‍ന്നു

കയ്പമംഗലം: രോഗികളടക്കം നൂറുകണക്കിനുപേര്‍ ദിനേന യാത്ര ചെയ്യുന്ന കൂരിക്കുഴി ആശുപത്രി പതിനെട്ടുമുറി റോഡ് വരമ്പുമാത്രമായി. ഒരു വര്‍ഷത്തിലധികമായി തകര്‍ന്നുകിടക്കുന്ന റോഡ് ടാറും മെറ്റലും അടര്‍ന്ന് കാല്‍നടപോലും ദുഷ്കരമായ അവസ്ഥയിലാണ്. 18, 19 വാര്‍ഡുകളുടെ അതിര്‍ത്തിയായ റോഡിന്‍െറ ചുറ്റുഭാഗത്തുള്ള റോഡുകളെല്ലാം ടാറിംഗ് നടത്തിയപ്പോഴും ഈ റോഡ് അവഗണിക്കപ്പെടുകയായിരുന്നു. റോഡ് ഉടനടി സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കൂടാതെ, മൂന്നുപീടിക ബീച്ച് റോഡ്, ബോര്‍ഡ് കമ്പനിക്കടവ് റോഡ്, കാളമുറി ചളിങ്ങാട് റോഡ്, പനമ്പിക്കുന്ന് പടിഞ്ഞാറ് റോഡ് തുടങ്ങിയ റോഡുകളെല്ലാം കുണ്ടും കുഴിയുമായി കിടക്കുകയാണ്. കഴിഞ്ഞ മഴക്കാലത്ത് ഈ റോഡുകളിലെല്ലാം വെള്ളം നിറഞ്ഞ് സഞ്ചരിക്കാന്‍ കഴിയാതായതോടെ ക്വാറി വേസ്റ്റും മറ്റും ഉപയോഗിച്ച് പഞ്ചായത്ത് കുഴികള്‍ നികത്തിയിരുന്നു. മഴ ശമിക്കുന്നതോടെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല. അതേസമയം നോട്ട് പ്രതിസന്ധിയും, ടെന്‍ഡര്‍ വൈകിയതും റോഡ് കോണ്‍ട്രാക്ടര്‍മാരുടെ സമരവുമാണ് റോഡ് പണി തുടങ്ങാന്‍ വൈകിയതെന്നും ഫെബ്രുവരി ആദ്യവാരത്തോടെ പണി ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. സുരേഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.