ചേര്‍പ്പ്: കിണറുകളില്‍ രാസമാലിന്യം കലര്‍ന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ചെറുവത്തേരിയില്‍ വിദഗ്ധ സംഘം നടത്തിയ പരിശോധന പൂര്‍ത്തിയായി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരടങ്ങിയ സംഘം ചൊവ്വാഴ്ചയാണ് പരിശോധന തുടങ്ങിയത്. 30 കിണറുകളില്‍നിന്നുള്ള വെള്ളം പരിശോധനക്കായി ശേഖരിച്ചു. സ്വര്‍ണാഭരണ നിര്‍മാണശാലയില്‍നിന്ന് മലിനജലം ഒഴുക്കുന്ന പൈപ്പിലെ വെള്ളം സംഘം ശേഖരിച്ചില്ല. വേണ്ടത്ര വെള്ളമില്ലാത്തതിനാല്‍ ശേഖരിക്കാന്‍ പറ്റില്ളെന്ന നിലപാടിലായിരുന്നു സംഘം. നേരത്തേ ലഭിച്ച വിവരാവകാശ രേഖയില്‍ രണ്ടു വര്‍ഷം മുമ്പ് ഈ പൈപ്പ് അടച്ചിരുന്നെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പൗരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. മണ്ണ് നീക്കി ഈ പൈപ്പ് പൊട്ടിച്ചപ്പോഴാണ് ഇതിലൂടെ മലിനജലം ഒഴുകുന്നത് കണ്ടത്. രാവിലെ 10ന് ആരംഭിച്ച പരിശോധന വൈകീട്ട് 4.30ന് അവസാനിച്ചു. കഴിഞ്ഞ ദിവസം എത്തിയ സംഘാംഗങ്ങള്‍ തന്നെയാണ് ബുധനാഴ്ചയും പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.