മൂക്കു പൊത്തിക്കോളൂ, മൂന്നുപീടികെയത്തി

പെരിഞ്ഞനം: മൂന്നുപീടിക നഗരമധ്യത്തിലുള്ള മത്സ്യ മാര്‍ക്കറ്റ് ചീഞ്ഞുനാറുന്നു. ദേശീയപാത 17ലെ പ്രധാന കേന്ദ്രമായ മൂന്നുപീടികയിലെത്തുന്നവര്‍ മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണ്. ഓടകള്‍ അടഞ്ഞ് മലിനജലം കെട്ടിനില്‍ക്കുന്നതിനാല്‍ കൊതുകുകള്‍ പെരുകി. കൊതുകുകള്‍ നിമിത്തം മാര്‍ക്കറ്റിെൻറ സമീപ വാസികള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു. ആയിരത്തില്‍പരം മത്സ്യത്തൊഴിലാളികളും വില്‍പ്പനക്കാരുമാണ് അരയേക്കറോളമുള്ള മാര്‍ക്കറ്റിനെ ആശ്രയിക്കുന്നത്. കെട്ടിടത്തിെൻറ തെക്കുകിഴേക്ക മൂലയിലാണ് ശുചിമുറിയുള്ളത്. ഇത് തകര്‍ന്നുകിടക്കുകയാണ്. അടഞ്ഞ ഓടകള്‍ക്ക് മീതെ മത്സ്യാവശിഷ്ടം കലര്‍ന്ന മലിനജലം കെട്ടിനില്‍ക്കുന്നു. പെരിഞ്ഞനം പഞ്ചായത്തിന് കീഴിലുള്ള മാര്‍ക്കറ്റ് 1999ലാണ് ജില്ല പഞ്ചായത്ത് നവീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.