വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷന്‍: ഏക ലഘുഭക്ഷണശാല പൂട്ടിയിട്ട് മൂന്നുമാസം; പ്രതിഷേധം ശക്തം

വടക്കാഞ്ചേരി: റെയില്‍വേ സ്റ്റേഷനിലെ ഏക ലഘുഭക്ഷണശാല പൂട്ടിയിട്ട് മൂന്നുമാസം. യാത്രക്കാര്‍ കുടിവെള്ളംമുട്ടി ദുരിതത്തില്‍. വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനെ ആദര്‍ശ് സ്റ്റേഷനായി ഉയര്‍ത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്‍ ഏറെ പിന്നിലാണ്. ഏക ആശ്രയമായിരുന്ന ലഘുഭക്ഷണശാലയാണ് ലക്ഷങ്ങളുടെ വാടക കുടിശ്ശികയുടെ പേരില്‍ പൂട്ടിയിട്ടിരിക്കുന്നത്. കാന്‍റീന്‍ പ്രവര്‍ത്തനത്തിന് പുതിയ ടെന്‍ഡര്‍ നടപടി സ്വീകരിക്കാനോ 14 വര്‍ഷത്തെ വാടക കുടിശ്ശികയായ 36 ലക്ഷം രൂപ സംബന്ധിച്ച് കരാറുകാരനുമായുള്ള തര്‍ക്കം പരിഹരിക്കാനോ റെയില്‍വേ അധികാരികള്‍ തയാറല്ല. കണക്ക് പ്രകാരം ഇത് അധിക തുകയാണെന്ന് കാരാറുകാരന്‍ ആരോപിക്കുന്നു. ലഘുഭക്ഷണശാല നടത്തിപ്പ് കരാര്‍ കാലാവധി അഞ്ചു വര്‍ഷമാണ്. വാടക വര്‍ധനയെ കുറിച്ച് വ്യക്തത വരുത്താന്‍ റെയില്‍വേ തയാറല്ല. സ്റ്റേഷനിലെ പാര്‍ക്കിങ് സംവിധാനം പാളിയതിനാല്‍ വാഹനങ്ങള്‍ക്ക് സുരക്ഷിതത്വമില്ല. അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്തതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ട്രെയിന്‍ കാത്തിരിക്കുന്ന യാത്രക്കാര്‍ക്ക് ലഘു ഭക്ഷണംപോലും കിട്ടാത്ത സ്ഥിതിയാണ്. അവഗണനക്കെതിരെ പാസഞ്ചേഴ്സ് അസോസിയേഷന്‍ രംഗത്തത്തെി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.