ഫണ്ടില്ല; കലാകായിക ശാസ്ത്ര മേളകള്‍ പൊതുജന ബാധ്യത

തൃശൂര്‍: കലാകായിക ശാസ്ത്ര മേളകള്‍ നടത്താനുള്ള ഫണ്ട് പൊതുജനങ്ങളില്‍നിന്ന് പിരിച്ചെടുക്കാന്‍ ജില്ലാ വിദ്യാഭ്യാസ അധികൃതരുടെ തീരുമാനം. അഞ്ചുമുതല്‍ എട്ടുവരെ ക്ളാസുകളിലെ കുട്ടികളില്‍നിന്ന് പണം പിരിക്കരുതെന്ന് ബാലാവകാശ കമീഷന്‍െറ നിര്‍ദേശമുള്ളതിനാലാണ് പൊതുജന സഹായം തേടുന്നത്. സര്‍ക്കാര്‍ ഫണ്ട് കാത്തിരുന്ന് മടുത്തതോടെയാണ് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് മേള നടത്താന്‍ അധികൃതര്‍ ഒരുക്കം തുടങ്ങിയത്. ഒമ്പത്, 10 ക്ളാസുകളിലെ കുട്ടികളില്‍നിന്ന് 30 രൂപയും ഹയര്‍സെക്കന്‍ഡറി കുട്ടികളില്‍നിന്ന് 40 രൂപയും പിരിക്കും. നേരത്തേ ഇത് യഥാക്രമം 20, 30 ആയിരുന്നു. മുമ്പ് 200 രൂപയായിരുന്നു അധ്യാപകരില്‍നിന്ന് പിരിച്ചെങ്കില്‍ ഇക്കുറി 300 രൂപയാക്കി. എന്നാല്‍ ഇത് എങ്ങുമത്തൊത്ത സാഹചര്യത്തിലാണ് പൊതുജനങ്ങളില്‍നിന്ന് പണം പിരിക്കാന്‍ തീരുമാനിച്ചത്. ഡിസംബര്‍, ജനുവരിയോടെ റവന്യൂജില്ലാ മേളകള്‍ നടത്തണമെങ്കില്‍ സ്കൂള്‍ മുതല്‍ ഉപജില്ലാതലം വരെ കലാകായിക ശാസ്ത്ര മേളകള്‍ നടത്തേണ്ടതുണ്ട്. കുറച്ചുനാള്‍കൂടി കാത്തിരിക്കണമെന്ന് ഇടത് അനുകൂല അധ്യാപക സംഘടനകള്‍ക്ക് അഭിപ്രായമുണ്ട്. കുട്ടികളില്‍നിന്ന് ലഭിക്കുന്ന ഫണ്ട് തടഞ്ഞതോടെ മേളകള്‍ എങ്ങനെ നടത്തണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ ഉത്തരവ് ഇറക്കിയിട്ടില്ല. ഒന്നാംപാദ പരീക്ഷക്കുശേഷം ഓണാവധിക്ക് പിന്നാലെയാണ് മേളകളുടെ കാലം. ഓണാവധി കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും സ്കൂളുകളില്‍ മേളകള്‍ പൂര്‍ത്തിയായിട്ടില്ല. പണത്തിന്‍െറ കുറവാണ് കാരണം. അതിനിടെ, മേളകള്‍ വേനല്‍ അവധിയില്‍ നടത്തണമെന്ന നിലപാടുമായി സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ മുന്നോട്ടുവന്നിട്ടുണ്ട്. പഠനത്തിന് മുടക്കംവരാത്ത രൂപത്തില്‍ ഇത് ക്രമീകരിക്കണമെന്നാണ് വിദ്യാഭ്യാസമന്ത്രി അടക്കമുള്ളവരുടെ നിലപാട്. മേളകള്‍ക്ക് ബജറ്റില്‍ തുക അനുവദിക്കണമെന്ന് സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച തീരുമാനം അനിശ്ചിതമായി നീളുകയാണ്. ഫണ്ടിന്‍െറ കാര്യത്തില്‍ അനിശ്ചിതത്വം തുടരുമ്പോഴും റവന്യൂജില്ലാ കല, കായിക, ശാസ്ത്ര മേളകള്‍ എവിടെ നടത്തണമെന്നതില്‍ തീരുമാനമായി. ശാസ്ത്രമേള തൃശൂര്‍ വിദ്യാഭ്യാസ ജില്ലയിലും കായികമേള ചാലക്കുടി കാര്‍മല്‍ സ്കൂളിലും കലാമേള കുന്നംകുളത്തും നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.