ചാലക്കുടി: ട്രെയിന്‍ തട്ടി മരിച്ച യുവതിയുടെ മൃതദേഹത്തോട് തഹസില്‍ദാറും ഡെപ്യൂട്ടി തഹസില്‍ദാറും അനാദരവ് കാട്ടിയതായി പരാതി. കാടുകുറ്റി പഞ്ചായത്തിലെ അന്നനാട് കോക്കാടന്‍ സിനോയുടെ ഭാര്യ നിവ്യയുടെ മൃതദേഹത്തോടാണ് അനാദരവ് കാട്ടിയത്. ഇന്‍ക്വസ്റ്റ് തയാറാക്കാന്‍ ഇവര്‍ എത്താതിരുന്നതിനാല്‍ മൃതദേഹം മണിക്കൂറുകളോളം താലൂക്കാശുപത്രിയില്‍ കിടന്നു. രാവിലെ 10ന് ട്രെയിന്‍ തട്ടി മരിച്ച ഇവരെ താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇന്‍ക്വസ്റ്റ് തയാറാക്കാന്‍ തഹസില്‍ദാര്‍ എത്തിയില്ല. തെരഞ്ഞെടുപ്പ് ചുമതലയുള്ളതിനാല്‍ എത്താനാകില്ളെന്നും പകരം ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് ചുമതല കൈമാറിയതായും തഹസില്‍ദാര്‍ അറിയിച്ചു. കലക്ടറുടെ ഉത്തരവ് ലഭിച്ചാലെ ഇന്‍ക്വസ്റ്റിന് എത്താനാകൂ എന്നായിരുന്നു ഡെപ്യൂട്ടി തഹസില്‍ദാറുടെ വിശദീകരണം . ക്ഷുഭിതരായ നാട്ടുകാര്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.ആര്‍. സുമേഷിന്‍െറ നേതൃത്വത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാറെ ഉപരോധിക്കാന്‍ താലൂക്കോഫിസിലത്തെി. പ്രശ്നം വഷളായതോടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇന്‍ക്വസ്റ്റ് തയാറാക്കാന്‍ താലൂക്കാശുപത്രിയിലത്തെി. ഇന്‍ക്വസ്റ്റ് വൈകിയതിനാല്‍ അടുത്ത ദിവസമെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്താനാകൂ. മൃതദേഹത്തോട് അനാദരവ് കാട്ടിയ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.