വരുമാനത്തില്‍ മുന്നില്‍, വൃത്തിയില്‍ പിറകില്‍

തൃശൂര്‍: സംസ്ഥാനത്ത് മികച്ച വരുമാനമുള്ള തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ രാജ്യത്തെ 75 എ വണ്‍ സ്റ്റേഷനുകളില്‍ ഏറ്റവും വൃത്തി കുറഞ്ഞ റെയില്‍വേ സ്റ്റേഷനുകളിലൊന്നാണെന്ന് പഠന റിപ്പോര്‍ട്ട്. വൃത്തിയുടെ കാര്യത്തില്‍ 67ാം റാങ്കിലാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ടി.എന്‍.എസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മുഖേന നടത്തിയ പഠനത്തിലാണ് ഈ കണ്ടത്തെല്‍. തൃശൂരിലത്തെിയ 400 യാത്രക്കാരോട് 40 ചോദ്യങ്ങള്‍ ചോദിച്ചതിനുള്ള മറുപടിയും പ്രതികരണവും ചേര്‍ത്താണ് വിശദാംശങ്ങള്‍ ശേഖരിച്ചത്. എ വണ്‍ സ്റ്റേഷനുകളില്‍ 400 യാത്രക്കാരില്‍നിന്നും മറ്റു സ്റ്റേഷനുകളില്‍ 300 യാത്രക്കാരില്‍നിന്നുമാണ് വിവരങ്ങള്‍ ശേഖരിച്ചത്. കേരളത്തിലെ മറ്റ് എ വണ്‍ സ്റ്റേഷനുകള്‍ വൃത്തിയുടെ കാര്യത്തില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനേക്കാള്‍ ബഹുദൂരം മുന്നിലാണ്. എറണാകുളം സ്റ്റേഷന് 12ാം റാങ്കും കോഴിക്കോടിന് 25ാം റാങ്കും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന് 32ാം റാങ്കും ലഭിച്ചിട്ടുണ്ട്. യാത്രക്കാരും വരുമാനവും കൂടുതലുള്ള തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ എ വണ്‍ സ്റ്റേഷനാക്കി ഉയര്‍ത്തിയെങ്കിലും ഒരു സൗകര്യങ്ങളും കൂടുതല്‍ ഒരുക്കിയിട്ടില്ല. ലിഫ്റ്റും എസ്കലേറ്ററും സ്ഥാപിക്കാന്‍ നടപടി തുടങ്ങിയിട്ട് മാസങ്ങളായിട്ടും പണി പൂര്‍ത്തിയാക്കിയിട്ടില്ല. യാത്രക്കാര്‍ ഇപ്പോഴും വളരെ ബുദ്ധിമുട്ടിയാണ് ഇവിടെ ട്രെയിന്‍ കയറുന്നതും ഇറങ്ങുന്നതും. എ വിഭാഗത്തില്‍പെട്ട സ്റ്റേഷനുകളില്‍ പാലക്കാടിന് 32ാം സ്ഥാനമുണ്ട്. രാജ്യത്ത് 332 സ്റ്റേഷനുകളാണ് എ വിഭാഗത്തിലുള്ളത്. കേരളത്തിലെ ഒട്ടുമിക്ക സ്റ്റേഷനുകളുടെയും നിലവാരം വളരെ മോശമാണെന്നാണ് പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. സാധാരണ ദിവസങ്ങളില്‍ ദിനേന മൂന്നു മുതല്‍ അഞ്ച് ലക്ഷം വരെയാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് വരുമാനം. കഴിഞ്ഞ വര്‍ഷം തൃശൂര്‍ പൂരം നാളില്‍ സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ വരുമാനമായിരുന്നു തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ നേടിയത്. ടിക്കറ്റ് വില്‍പനയിലൂടെ 12 ലക്ഷവും പിഴയിനത്തില്‍ 1.20 ലക്ഷവും വരുമാനമുണ്ടാക്കി. റെയില്‍വേ സ്റ്റേഷന്‍െറ നിലവാരമുയര്‍ത്താനുള്ള നടപടികള്‍ക്കും തുടക്കം കുറിച്ചതായി റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ ജോസഫ് നൈനാന്‍ അറിയിച്ചു. സ്റ്റേഷന് ആവശ്യമായ കാര്യങ്ങളെക്കുറിച്ച് യാത്രക്കാരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും അഭിപ്രായങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം. ആവശ്യമായ കാര്യങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും സ്റ്റേഷന്‍ മാനേജര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.