മജിസ്ട്രേറ്റ് –മുന്‍സിഫ് കോടതി പ്രവര്‍ത്തനം താളംതെറ്റി

കുന്നംകുളം: മജിസ്ട്രേറ്റുമാരുടെ കുറവുമൂലം മജിസ്ട്രേറ്റ് -മുന്‍സിഫ് കോടതി പ്രവര്‍ത്തനം താളംതെറ്റുന്നു. 54 താല്‍ക്കാലിക മജിസ്ട്രേറ്റുമാരെ ചുമതലയില്‍നിന്ന് ഹൈകോടതി പിന്‍വലിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ഇത് കോടതികളുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിച്ചു. കോടതികളിലെ ഒഴിവുകള്‍ നികത്താനായി ഒരുവര്‍ഷം മുമ്പാണ് താല്‍ക്കാലിക മജിസ്ട്രേറ്റുമാരെ നിയമിച്ചത്. ഇവരെയാണ് പിന്‍വലിച്ചത്. ഒഴിവുള്ള 41 മജിസ്ട്രേറ്റ് തസ്തികയില്‍ സ്ഥിര നിയമനത്തിനായി തെരഞ്ഞെടുക്കപ്പെട്ട പട്ടികയില്‍നിന്ന് ഇതിനകം 64 പേര്‍ പരിശീലനം നേടിയിട്ടുണ്ട്. എന്നാല്‍, ഇവരെ നിയമിക്കാനുള്ള നടപടി അണ്ടര്‍ സെക്രട്ടറിയുടെ പരിഗണനയിലാണ്.മജിസ്ട്രേറ്റുമാരില്ലാത്തതിനാല്‍ കോടതികളില്‍ കേസ് കെട്ടിക്കിടക്കുകയാണ്. ചെറിയ കേസുകള്‍പോലും തീരുമാനമാകാത്ത സ്ഥിതിയാണ്. പല കോടതികളിലെയും മജിസ്ട്രേറ്റുമാര്‍ക്ക് ഒന്നില്‍ കൂടുതല്‍ കോടതികളുടെ ചുമതലയുണ്ട്. ഇങ്ങനെയുള്ളവര്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് അധികചുമതലയുള്ള കോടതിയിലത്തെുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.