കയ്പമംഗലം: മൂന്നുപീടിക പോട്ട സംസ്ഥാനപാതയിലെ പ്രധാന പാലമായ കാക്കാത്തിരുത്തി പാലത്തിന്‍െറ അപ്രോച്ച് റോഡ് അപകടാവസ്ഥയില്‍. മഴ കനത്തതോടെ റോഡിന്‍െറ നടുഭാഗം തകര്‍ന്ന് തുടങ്ങിയിട്ടുണ്ട്. നേരത്തെതന്നെ പൊട്ടിപ്പൊളിഞ്ഞ അപ്രോച്ച് റോഡ് മണ്ണ് അല്‍പാല്‍പമായി അടര്‍ന്നുപോയി ശോച്യാവസ്ഥയിലായിരുന്നു. കഴിഞ്ഞ ജൂണില്‍ പെയ്ത കനത്ത മഴയില്‍ മണ്ണ് ഇടിഞ്ഞുപോയി അഞ്ച് മീറ്ററോളം നീളമുള്ള ഗര്‍ത്തം രൂപപ്പെട്ടിരുന്നു. അന്ന്, യുദ്ധകാലാടിസ്ഥാനത്തില്‍ റോഡ് പൂര്‍വ സ്ഥിതിയിലാക്കാന്‍ പൊതുമരാമത്ത് വകുപ്പ് 15 ലക്ഷം രൂപ അനുവദിച്ചു. ഈ തുക കൊണ്ട് അരിക് കെട്ടിയെങ്കിലും 10 അടി മാത്രമാണ് ഉയരമുള്ളത്. 15 അടിയോളം ഉയരമുള്ള റോഡില്‍ ദിനേന നൂറുകണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. തകര്‍ന്ന് തുടങ്ങിയ റോഡില്‍ ഭീതിയോടെയാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. റോഡ് ബലപ്പെടുത്താന്‍ 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്തെങ്കിലും 15 ലക്ഷം മാത്രമാണ് അനുവദിച്ചതെന്നും അതുകൊണ്ട് കരിങ്കല്‍ക്കെട്ട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ളെന്നും അതാണ് റോഡ് ഇടിയാന്‍ കാരണമെന്നും പൊതുമരാമത്ത് വകുപ്പ് ഇരിങ്ങാലക്കുട ഡിവിഷന്‍ അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.