കൊടുങ്ങല്ലൂര്‍: താലപ്പൊലി കാണാന്‍വന്ന പ്ളസ് ടു വിദ്യാര്‍ഥിയായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ബി.ജെ.പി പ്രവര്‍ത്തകനെ കൊടുങ്ങല്ലൂര്‍ എസ്.ഐ പി.കെ. പത്മരാജന്‍ അറസ്റ്റ് ചെയ്തു. പുല്ലൂറ്റ് ചാപ്പാറ പെരിങ്ങാട്ട് അരുണ്‍ എന്ന അപ്പുണ്ണിയാണ് (23) അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസില്‍ ചാപ്പാറ നിവാസികളായ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെകൂടി പിടികിട്ടാനുണ്ട്. ഇവര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഡി.വൈ.എഫ്.ഐ ചാപ്പാറ യൂനിറ്റ് ഭാരവാഹിയും കൊടുങ്ങല്ലൂര്‍ നഗരത്തിലെ പാരലല്‍ കോളജില്‍ പ്ളസ് ടു വിദ്യാര്‍ഥിയുമായ മുഹമ്മദലിയാണ് (17) അക്രമത്തിനിരയായത്. അതേസമയം, കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.