വിരുപ്പാക്ക സ്പിന്നിങ് മില്ലില്‍ പട്ടിണിസമരം

വടക്കാഞ്ചേരി: സാമ്പത്തിക പ്രതിസന്ധിയത്തെുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അടച്ച തൃശൂര്‍ സഹകരണ സ്പിന്നിങ് മില്ലിന് മുന്നില്‍ പട്ടിണിക്കഞ്ഞിവെച്ച് സമരം നടത്തി. വിരുപ്പാക്ക സഹകരണ സ്പിന്നിങ് മില്ലാണ് 18 ദിവസത്തേ താല്‍ക്കാലിക ലേ ഓഫിന് ശേഷം ജനുവരി ഒന്ന് മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചത്. അടിയന്തര ധനസഹായമായ രണ്ടുകോടി സര്‍ക്കാറില്‍ നിന്ന് കിട്ടാത്തതാണ് പ്രതിസന്ധിയായത്. ഇരുനൂറോളം തൊഴിലാളികളാണ് വഴിയാധാരമായത്. കോടികളുടെ സാമ്പത്തിക ബാധ്യതയാണ് മില്ലിനുള്ളത്. മില്‍ തൊഴിലാളികളുടെ വേതനത്തില്‍നിന്ന് പിടിച്ച വിഹിതം അടക്കാതെ കുടിശ്ശികയാണ്. സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ പ്രശ്നത്തില്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.