കൊടുങ്ങല്ലൂര്‍: പുല്ലൂറ്റ് സ്വദേശികളും പ്രവാസികളുമായ ദമ്പതികളുടെ 1.38 കോടി രൂപയും 2.3 കി.ഗ്രാം സ്വര്‍ണവും തട്ടിയെടുത്ത യുവതി മുങ്ങി. ചെന്ത്രാപ്പിന്നി സ്വദേശിനി ഹസീനാ ഹാരിസാണ് ഒളിവില്‍ പോയത്. മണപ്പുറം കേന്ദ്രമായ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍െറ കൊടുങ്ങല്ലൂര്‍ ശാഖയില്‍ ജീവനക്കാരിയായിരുന്ന ഇവര്‍ക്ക് പൊലീസ് ഒത്താശ ചെയ്തതായും ആരോപണമുണ്ട്. പൊലീസിലെ ചിലര്‍ക്ക് ഇവരുടെ ഭര്‍ത്താവുമായി അടുത്ത ബന്ധമുണ്ട്. കുവൈത്തില്‍ നിന്ന് അയച്ച ഇ-മെയില്‍ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍െറ ശാഖയില്‍ മാര്‍ക്കറ്റിങ് മാനേജരായിരുന്ന പ്രതി പ്രവാസി കുടുംബവുമായി അടുത്ത ബന്ധം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയിട്ടുള്ളതത്രേ. വിവിധതരം നിക്ഷേപങ്ങളുടെയും ഇന്‍ഷുറന്‍സ് പദ്ധതികളുടെയും പേരിലാണ് പ്രതി പണവും സ്വര്‍ണവും വാങ്ങിയത്. എന്നാല്‍, ഇതൊന്നും കൃത്യമായി പണമിടപാട് സ്ഥാപനത്തില്‍ നിക്ഷേപിച്ചിട്ടില്ല. നിക്ഷേപത്തില്‍ നിന്ന് 50 ലക്ഷം രൂപ ഈയിടെ തിരികെ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്. എന്നാല്‍, തട്ടിപ്പില്‍ നിന്ന് സ്ഥാപനത്തിന് ഒഴിഞ്ഞുമാറാനാവില്ളെന്നും പണവും സ്വര്‍ണവും തിരിച്ചുകിട്ടിയില്ളെങ്കില്‍ ശക്തമായ നിയമനടപടിക്ക് ഒരുങ്ങുമെന്നും പരാതിക്കാരുടെ ബന്ധുക്കള്‍ പറഞ്ഞു. ഇതിനിടെ പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തുന്നതായും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.