ഗുരുവായൂർ: നഗരസഭ ഓഫിസിൽ സാക്ഷ്യപത്രത്തിനെത്തിയ വിദ്യാർഥിനിയെ ഔദ്യോഗിക വസതിയിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ ഗുരുവായൂർ നഗരസഭ സെക്രട്ടറിയായിരുന്ന ആലുവ ഏലൂർ ജ്യോതിഷിയിൽ രഘുരാമനെ(39) അറസ്റ്റ് ചെയ്തു. 2015 മേയ് മാസമാണ് സംഭവം. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കഴിഞ്ഞമാസം 28നാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ മാസം 23ന് സെക്രട്ടറിയെ കോട്ടയത്തേക്ക് സ്ഥലം മാറ്റി. എന്നാൽ ഇദ്ദേഹം ചുമതലയേറ്റില്ല. തിങ്കളാഴ്ച തൃശൂർ ശക്തൻ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പീഡനക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി കരിപ്പോട്ടിൽ വിനോദ് 3.9 ലക്ഷം രൂപ തട്ടിയതായി സെക്രട്ടറി കഴിഞ്ഞ മാസം 21ന് ടെമ്പിൾ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കൂടുതൽ പണം ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ വിനോദിനെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.