തൃശൂര്‍: നെല്ലിന്‍െറ സംഭരണവില പൂര്‍ണമായും കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോള്‍ കര്‍ഷക സംഘത്തിന്‍െറ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ സപൈ്ളകോ പാഡി പേമെന്‍റ് ഓഫിസില്‍ കുത്തിയിരിപ്പ് സമരം നടത്തി. സംഘം പ്രസിഡന്‍റ് കെ.കെ. കൊച്ചുമുഹമ്മദ്, ഓര്‍ഗനൈസിങ് സെക്രട്ടറി മുരളി പെരുനെല്ലി, എന്‍.കെ. സുബ്രഹ്മണ്യന്‍, എന്‍.എം. ബാലകൃഷ്ണന്‍, കെ.കെ. രാജേന്ദ്രബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കിലോക്ക് 21.50 രൂപ വില നിശ്ചയിച്ച് സംഭരിച്ച നെല്ലിന് 14.10 രൂപ മാത്രമാണ് നല്‍കിയത്. ബാക്കി 7.40 രൂപ ഡിസംബര്‍ മുതല്‍ കുടിശ്ശികയാണ്. ഈയിനത്തില്‍ കോടിക്കണക്കിന് രൂപ ജില്ലയിലെ കര്‍ഷകര്‍ക്ക് കിട്ടാനുണ്ട്. ഇതുമൂലം ദുരിതത്തിലായ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ ബാക്കി തുക ഉടന്‍ അനുവദിക്കണമെന്ന് ആവശ്യപ്പട്ടായിരുന്നു കുത്തിയിരിപ്പ് സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.