പുന്നയൂര്‍ക്കുളം: നാലാപ്പാട് റോഡില്‍ യുവാവിനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചകേസില്‍ നാലു പേര്‍ അറസ്റ്റില്‍. തെക്കെപുന്നയൂര്‍ സ്വദേശി മച്ചിങ്ങല്‍ അജിതനെ(34) ആക്രമിച്ച കേസില്‍ വടക്കേക്കാട് വാക്കയില്‍ റജാസ് (23), പുന്നയൂര്‍ നമ്പിയത്തയില്‍ ഷാഹിദ്(24), വടക്കേ പുന്നയൂര്‍ ബ്ളാഹയില്‍ ഷാഹിദ് (24), പുന്നയൂര്‍ വലിയകത്ത് നൗഷാദ് (20) എന്നിവരെയാണ് വടക്കേക്കാട് എസ്.ഐ ടി.എസ് റനീഷും സംഘവും അറസ്റ്റ് ചെയ്തത്. ഇവരെ പിന്നാട് ജാമ്യത്തില്‍ വിട്ടയച്ചു. അജിതന്‍ നേരത്തെ നിരവധികേസുകളില്‍ പ്രതിയാണ്. ഞായറാഴ്ച്ച ഉച്ചയോടെ ഇയാളെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചെന്നാണ് പരാതി. അതേസമയം പുലര്‍ച്ചെ ഒരുമണിക്ക് സൈക്കിളില്‍ യാത്ര ചെയ്ത ഇയാളെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവാക്കള്‍ക്കെതിരെ സദാചാര പൊലീസ് ചമഞ്ഞ് മര്‍ദിച്ചതിനാണ് കേസെടുത്തതെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.