‘ഹനീഫയുടെ മാതാവിന്‍െറ പരാതി: പൊലീസ് കുറ്റക്കാരെ സംരക്ഷിക്കുന്നു’

ചാവക്കാട്: തിരുവത്രയില്‍ വധിക്കപ്പെട്ട എ.സി. ഹനീഫയുടെ മാതാവ് ഐഷാബിയുടെ പരാതിയില്‍ കേസെടുക്കാതെ പൊലീസ് സംരക്ഷിക്കുന്നത് ആരെയെന്ന് വ്യക്തമാക്കണമെന്ന് കെ.വി. അബ്ദുല്‍ഖാദര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഹനീഫയുടെ കൊലപാതകത്തിലെ മുഴുവന്‍ ഗൂഢാലോചനക്കാരെയും അറസ്റ്റ് ചെയ്യണമെന്നും ആരോപണ വിധേയനായ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധയോഗത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് ഹനീഫ വധിക്കപ്പെടുന്നതിന് ഏതാനും ആഴ്ചക്ക് മുമ്പ് നല്‍കി പരാതി അവഗണിച്ച് പൊലീസ് അധികാരികളെ സംരക്ഷിക്കുകയാണ് ആഭ്യന്തര വകുപ്പ് ചെയ്യുന്നത്. ചാവക്കാട് മേഖലയില്‍ അറിയപ്പെടുന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍െറ പരാതിപോലും ഐ ഗ്രൂപ്പിനെ ക്രിമിനലുകള്‍ക്കുവേണ്ടി ചവറ്റുകൊട്ടയിലെറിഞ്ഞ ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് മാപ്പ് പറയേണ്ടതുണ്ട്. ജില്ലയിലെ ഏക മന്ത്രിയായ സി.എന്‍. ബാലകൃഷ്ണന്‍ എ.സി. ഹനീഫയുടെ വീട് സന്ദര്‍ശിക്കാത്തത് എന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ് നേതൃത്വവും മന്ത്രിയും വ്യക്തമാക്കണമെന്നും അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.