തൃശൂര്‍: എ.ടി.എമ്മില്‍ നിന്ന് 26 ലക്ഷം രൂപ കവര്‍ന്ന കേസില്‍ റിമാന്‍ഡിലായ പ്രതികളെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. പണം വീണ്ടെടുക്കാനും മറ്റ് തെളിവുകള്‍ ശേഖരിക്കാനുമാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നത്. ഗൂഢാലോചനയിലും കവര്‍ച്ചയിലും പങ്കാളിയായ ഒരാള്‍ ബംഗളൂരുവിലേക്ക് കടന്നുവെന്ന വിവരത്തത്തെുടര്‍ന്ന് അന്വേഷണ സംഘം അവിടെയത്തെിയിട്ടുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന ഏഴു പേരെ കസ്റ്റഡിയില്‍ കിട്ടാനായി തിങ്കളാഴ്ച പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. കഴിഞ്ഞ രണ്ടിനാണ് നഗരത്തില്‍ വെളിയന്നൂര്‍ റോഡിലെ സ്റ്റേറ്റ് ബാങ്ക് എ.ടി.എമ്മില്‍ നിന്ന് 26 ലക്ഷം കവര്‍ന്നത്. ആഴ്ച പിന്നിട്ട ശേഷം അറിഞ്ഞ കവര്‍ച്ചയില്‍ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പ്രതികളെ പിടികൂടുകയും പതിനേഴര ലക്ഷം രൂപ കണ്ടത്തെുകയും ചെയ്തിരുന്നു. ബാങ്ക് പണം നിറക്കാന്‍ കരാര്‍ നല്‍കിയ സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരന്‍ ചേര്‍പ്പ് നെന്മണിക്കര സ്വദേശി നിഖില്‍രാജും സുഹൃത്തുക്കളുമടക്കം ഏഴുപേരാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.