അഭിലാഷ് വധം: മൂന്ന് പേര്‍ കൂടി പിടിയില്‍

കൊടകര: മറ്റത്തൂര്‍ വാസുപുരത്ത് ബി.ജെ.പി.പ്രവര്‍ത്തകന്‍ അഭിലാഷിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ മൂന്നു പേരെ കൂടി അറസ്റ്റ് ചെയ്തു. വാസുപുരം സ്വദേശികളായ പക്രു എന്നു വിളിക്കുന്ന മനക്കത്തോടന്‍ റഗിന്‍ (25), സുട്ടുവ എന്നു വിളിക്കുന്ന മനക്കത്തോടന്‍ റനീഷ് (27), കണ്ണന്‍ എന്നു വിളിക്കുന്ന ആളൂരുത്താന്‍ മിഥുന്‍ (24) എന്നിവരെയാണ് ചാലക്കുടി ഡി.വൈ.എസ്.പി. കെ.കെ.രവീന്ദ്രന്‍, കൊടകര സി.ഐ സി.സുന്ദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 16 ആയി. കേസില്‍ രണ്ടുപേരെ കൂടി പിടികിട്ടാനുള്ളതായി പോലിസ് പറഞ്ഞു. കഴിഞ്ഞ തിരുവോണ നാളിലാണ് വാസുപുരം സ്വദേശി അഭിലാഷ് വെട്ടേറ്റു മരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.