കുന്നംകുളം: കൊള്ളപ്പലിശക്ക് പണം വായ്പ നല്‍കുന്ന മധ്യവയസ്കന്‍ പിടിയില്‍. കാണിപ്പയ്യൂര്‍ കാര്‍ത്തുള്ളി വീട്ടില്‍ സുധാകരനെയാണ് (52) അഡീ. എസ്.ഐ ജോണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കുന്നംകുളം സി.ഐ ഇയാളുടെ വീട് പരിശോധിച്ച് നിരവധി രേഖകള്‍ കണ്ടെടുത്തു. 14 മുദ്രപേപ്പര്‍, 14 ഒപ്പിട്ട പ്രോമിസറി നോട്ട്, വസ്തു രജിസ്റ്റര്‍ ചെയ്യാന്‍ എഴുതി വാങ്ങിയ കരാര്‍, നിരവധി വ്യാജ പാസ്ബുക്ക് എന്നിവയാണ് കണ്ടത്തെിയത്. തിങ്കളാഴ്ച വൈകീട്ട് 4.30ഓടെയാണ് പൊലീസ് റെയ്ഡ് ആരംഭിച്ചത്. വീട്ടിനുള്ളിലെ അലമാരയില്‍ സൂക്ഷിച്ച രേഖകളാണ് പരിശോധനയില്‍ കസ്റ്റഡിയിലെടുത്തത്. അമിത പലിശക്ക് പണം വിതരണം ചെയ്യുന്നതിനായി ഇയാള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയാണ് റെയ്ഡിന് കാരണമായത്. ആറ് ലക്ഷം രൂപക്ക് സ്വര്‍ണം ബാങ്കില്‍ പണയം വെച്ചാണ് പലിശക്ക് പണം വിതരണം ചെയ്തിരുന്നതെന്നും കണ്ടത്തെി. പരിശോധന മൂന്നര മണിക്കൂര്‍ നീണ്ടു. അറസ്റ്റിലായ പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. ഓപറേഷന്‍ കുബേര പ്രകാരം കുന്നംകുളത്ത് നേരത്തെ പലരെയും പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.