??????????????? ???????? ??????????? ?????????? ???????? ?????????

ഒാമല്ലൂർ വയൽവാണിഭത്തിന് തുടക്കം

പത്തനംതിട്ട: കാർഷിക സംസ്കൃതിയുടെ സ്മരണ പുതുക്കി ഒാമല്ലൂർ വയൽവാണിഭം വെള്ളിയാ ഴ്ച ആരംഭിക്കും. കൊല്ലംവെളിനെല്ലൂർ പഞ്ചായത്തിെല തെക്കെവയലിൽനിന്ന് ആരംഭിച്ച ദീപപ്രയാണ വിളംബര ഘോഷയാത്രക്ക് ഒാമല്ലൂരിൽ സ്വീകരണം നൽകി. പഴമയും പുതുമയും സമ്മേളിക്കുന്ന നിരവധി നിത്യോപയോഗ സാധനങ്ങൾ, കാർഷികവിളകളായ കാച്ചിൽ, ചേന, ചേമ്പ്, കിഴങ്ങ്, ഇഞ്ചി തുടങ്ങിയവ വിൽപനക്കായി ഒാമല്ലൂർ മാർക്കറ്റിൽ എത്തിച്ചിട്ടുണ്ട്. ഫലവൃക്ഷെത്തെകൾ, പൂച്ചെടികൾ, ടിഷ്യൂകൾച്ചർ വാഴകൾ, തെങ്ങിൻതൈകൾ, പ്ലാവിൻതൈകൾ എന്നിവയും വിൽപനക്കുണ്ട്. തഞ്ചാവൂർ, ആലുവ എന്നിവിടങ്ങളിൽനിന്നുള്ള കരിമണലിൽ ചുെട്ടടുത്ത ചട്ടിയാണ് മേളയിലെ ആകർഷണം.

മൂന്നു വര്‍ഷംകൊണ്ട് കായ്ക്കുന്ന പ്ലാവ്, മാവ്, തെങ്ങ്, മാതളം എന്നിവയുടെ തൈകള്‍ക്ക് 30 രൂപ മുതല്‍ 300 രൂപ വരെയാണ് വില. കടുവാകയ്യന്‍ കാച്ചിലിന് കിലോക്ക് 100 രൂപയാണ് വില. ഒരു കിലോ ചേനക്ക് 40 രൂപ, കാച്ചിൽ 70-100, ചേമ്പിൻതട 25, കിഴങ്ങ് 80-100, മഞ്ഞൾ 30, ഇഞ്ചി 100, ഉണക്കക്കപ്പ 60 എന്നിങ്ങനെയാണ് വില. ഓമല്ലൂര്‍ കൃഷിഭവെൻറ നേതൃത്വത്തില്‍ ഒരുക്കിയ സ്റ്റാളില്‍ പച്ചക്കറി തൈകളും വിവിധയിനം വിത്തിനങ്ങളും ഉണ്ട്. ചിരവ 170 രൂപ, അടച്ചോറ്റി 150, മത്ത് 100, ചിരട്ടത്തവി 50, പ്ലാവിൽ തീർത്ത പറ 4000-7000 രൂപ, ചങ്ങഴി 750, നാഴി 200 രൂപ, മെതിയടി 400 രൂപ എന്നിങ്ങനെയാണ് വിൽക്കുന്നത്. പണിയായുധങ്ങൾ ഉറപ്പിച്ചുകൊടുക്കാൻ പ്രത്യേക ആളുകളുമുണ്ട്. ഒരുമാസം നീളുന്ന വിപണനമേള വെള്ളിയാഴ്ച രാവിലെ 10ന് ഡോ. മാത്യു പി. ജോസഫ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് സാംസ്കാരിക ഘോഷയാത്ര. 5.30ന് സാംസ്കാരിക സമ്മേളനം പ്രഫ. കടമ്മനിട്ട വാസുദേവൻപിള്ള ഉദ്ഘാടനം ചെയ്യും.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.