പന്തളം വേദി ജങ്ഷൻ വഴിയിൽ രൂപപ്പെട്ട വെള്ളക്കെട്ട്

റോഡെല്ലാം വെള്ളത്തിൽ; യാത്രാദുരിതം രൂക്ഷം

പന്തളം: റോഡിലെ വെള്ളക്കെട്ട് പ്രദേശവാസികളെ ദുരിതത്തിലാക്കി. മഴ കനത്തതോടെ ഒട്ടുമിക്ക ഗ്രാമീണ റോഡുകളിലും വെള്ളക്കെട്ട് അതിരൂക്ഷമാണ്. പന്തളം നഗരസഭയിലെ നിരവധി വാർഡുകളിൽ അപ്രോച്ച് റോഡിന്റെ അശാസ്ത്രീയ നിർമാണം റോഡിൽ വെള്ളക്കെട്ടായി മാറ്റി. കടക്കാട് ജങ്ഷനിൽ നിന്ന് വേദി ജങ്ഷനിലേക്കുള്ള പ്രധാന പാതയിൽ വാഹനയാത്രയും കാൽനട യാത്രയും ദുഷ്കരമായിരിക്കുകയാണ്.

നഗരസഭയിലെ 7, 8 വാർഡുകൾ കടന്നുപോകുന്ന പ്രദേശമാണിത്. ഈ റോഡിന്റെ ഇരുവശങ്ങളിലുമായി നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. സ്കൂൾ കുട്ടികൾ ഉൾപ്പടെ വിവിധ ആവശ്യങ്ങൾക്കായി നൂറുക്കണക്കിനാളുകളാണ് ഇതിലൂടെ കടന്നുപോകുന്നത്. അധികൃതർ ഇടപെട്ട് റോഡിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കി പ്രദേശവാസികളുടെ യാത്ര സുഗമമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Tags:    
News Summary - The road is all in water; The travel crisis is severe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.