അഗളി: അട്ടപ്പാടിയിലെ വിവിധ പ്രദേശങ്ങളിൽ ആളിപ്പടരുന്ന കാട്ടുതീക്ക് ശമനമായില്ല. ത ീ അണക്കാനുള്ള പ്രവർത്തനങ്ങളുമായി വനം വകുപ്പ് സജീവമാെണങ്കിലും പടരുന്നതിന് തട യാൻ കഴിഞ്ഞിട്ടില്ല. തീ അണക്കാൻ അധികൃതർ പ്രദേശവാസികളുടെ സഹായം തേടി.
നിലവിൽ 90 ജീവനക്കാർ തീ അണക്കാൻ രംഗത്തുണ്ട്. കാട്ടുതീക്ക് ശമനം ഉണ്ടാകാത്ത സാഹചര്യത്തിൽ സൈലൻറ് വാലി ദേശീയ ഉദ്യാനത്തിൽ പരിശീലനത്തിൽ ഏർപ്പെട്ട വാച്ചർമാരെ ഉപയോഗപ്പെടുത്തുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
പുതൂർ പഞ്ചായത്തിലെ കുള്ളാട്, കോണം കുത്തി, ഭൂതയാർ, മൂലക്കൊമ്പ്, അരളിക്കോണം, ഷോളയൂർ പഞ്ചായത്തിലെ തൂവ, വരടിമല തുടങ്ങിയ ഭാഗങ്ങളിലും കാട്ടുതീ പടർന്നിട്ടുണ്ട്.
വനം വകുപ്പിെല ഉന്നത ഉദ്യോഗസ്ഥൻ സ്ഥിതിഗതികൾ വിലയിരുത്താൻ ശനിയാഴ്ച അട്ടപ്പാടിയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.