ചിറ്റൂർ: പരിശക്കൽ മൃഗസംരക്ഷണ വകുപ്പ് ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥരെ മർദിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. പരിശിക്കൽ എലിക്കലാംപാറ സ്വദേശികളായ ആർ. രതീഷ്, കാർത്തികേയൻ എന്നിവരാണ് അറസ്റ്റിലായത്. മൃഗസംരക്ഷണ ഇൻസ്പെക്ടർമാരായ വി.ആർ. വത്സൻ, കെ.ടി. രാജേഷ് കുമാർ, അറ്റൻഡർ പീതാംബരൻ എന്നിവർക്കാണ് മർദനമേറ്റത്. ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്. തിങ്കളാഴ്ച രാത്രി 11ഒാടെയാണ് സംഭവം. പ്രതികൾ മദ്യപിച്ചിരുന്നതായി കൊഴിഞ്ഞാമ്പാറ എസ്.ഐ എസ്. സജികുമാർ പറഞ്ഞു. രണ്ടുപേരെയും ചിറ്റൂർ ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.