കുഴല്‍മന്ദം: ജില്ലയിലെ റേഷന്‍ വിതരണം താളംതെറ്റുന്നു. വിതരണത്തിലെ കാലതാമസം മൂലം ഒരോ മാസവും അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ യഥാസമയം കൊടുത്തുതീര്‍ക്കാന്‍ കഴിയുന്നില്ല. ചില റേഷന്‍ വ്യാപാരികള്‍ ഇത് മുതലെടുക്കുന്നതായി ആക്ഷേപമുണ്ട്. ഭക്ഷ്യ സുരക്ഷ പദ്ധതി പ്രകാരം മുന്‍ഗണന പട്ടികയിലെ ഒരംഗത്തിന് മാസം അഞ്ച് കിലോ ധാന്യമാണ് അനുവദിച്ചത്. ഇതില്‍ നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ്. അഞ്ച് കിലോ ധാന്യം ലഭിക്കാന്‍ പല പ്രവാശ്യം റേഷന്‍കട കയറിയിറങ്ങേണ്ട അവസ്ഥയാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു. നവംബറിലെ ഭക്ഷ്യധാന്യം ഏറെ വൈകിയാണ് വിതരണത്തിനത്തെിയത്. ഇവ പല സ്ഥലത്തും യഥാസമയം വിതരണം നടത്താതെ തിരിമറി നടത്തിയതായി അധികൃതര്‍ കണ്ടത്തെിയിരുന്നു. ഇത്തരം കടകളുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്തു. എന്നാല്‍, ഇവ യഥാസമയം പ്രസിദ്ധപ്പെടുത്താന്‍ അധികൃതര്‍ തയാറല്ല. ഭക്ഷ്യധാന്യം റേഷന്‍കടകളില്‍ എത്തുന്ന വിവരം പല സാധാരണ ഉപഭോക്താക്കളും അറിയുന്നില്ല. റേഷന്‍കടകളില്‍ മണ്ണെണ്ണ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്‍ കൊടുക്കണം എന്നാണ് ചട്ടം. ജില്ലയിലെ ഭൂരിഭാഗം കടകളും ഒരു ഉപഭോക്താവിനും ബില്‍ നല്‍കാറില്ല. ഗുണനിലവാരം കുറഞ്ഞ അരിയാണ് റേഷന്‍ കട വഴി വിതരണം ചെയ്യുന്നതെന്ന ആക്ഷേപവും ശക്തമാണ്. ഡിസംബറില്‍ വിതരണത്തിനത്തെിച്ച അരിയില്‍ ദുര്‍ഗന്ധവും ഗോതമ്പില്‍ പ്രാണികളും കണ്ടത്തിയിരുന്നു. ഗോഡൗണിലെ ശുചിത്വക്കുറവാണ് ഇതിന് കാരണമായി പറയുന്നത്. ഗോഡൗണില്‍ കെട്ടിക്കിടക്കുന്ന ഗോതമ്പ് പഴകിയശേഷമാണ് ജനങ്ങളുടെ കൈകളിലേക്ക് എത്തുന്നതെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.