കാടുകയറാതെ കാട്ടാനകള്‍; ആനമൂളിയില്‍ സൗരവേലി നിര്‍മാണം തുടങ്ങി

മണ്ണാര്‍ക്കാട്: തെങ്കര ആനമൂളി ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം ഉള്‍വനത്തിലേക്ക് കയറാത്തത് ജനത്തെ ദുരിതത്തിലാക്കുന്നു. കാട്ടാനക്കൂട്ടം ജനവാസ മേഖലയിലിറങ്ങുന്നത് തടയാന്‍ വനംവകുപ്പ് പ്രഖ്യാപിച്ച സൗരവേലി നിര്‍മാണം ഉരുളംകുന്ന് മേഖലയില്‍ ആരംഭിച്ചു. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി രണ്ട് കൊമ്പനും ഒരു പിടിയാനയും ഒരു മോഴയാനയും രണ്ട് കുട്ടികളുമടങ്ങുന്ന ആറംഗ കാട്ടാനക്കൂട്ടമാണ് മേഖലയില്‍ ഭീതി പരത്തുന്നത്. സംഘത്തിലെ മോഴയാനയാണ് ഏറെ പ്രശ്നക്കാരി. കാട്ടാനകളെ തുരത്താന്‍ കഴിഞ്ഞദിവസം വനംവകുപ്പ് പ്രത്യേക ദൗത്യസംഘത്തെ രൂപവത്കരിച്ചിരുന്നു. റബര്‍ ബുള്ളറ്റ് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് കാട്ടാനകളെ വെടിവെച്ച് തുരത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ ഭീതിയോടെയാണ് ജനം പുറത്തിറങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.