വിത്ത് മുളച്ചില്ല; കര്‍ഷകര്‍ക്ക് വന്‍ നഷ്ടം

മങ്കര: കൃഷിഭവനില്‍നിന്ന് ലഭിച്ച വിത്ത് വിതച്ചത് മുളച്ചില്ളെന്ന് പരാതി. ഇതുമൂലം വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചതായി കര്‍ഷകര്‍. മങ്കര കണ്ണമ്പരിയാരം കോവിലകി പത്മാവതിയമ്മയുടെ മൂന്നര ഏക്കര്‍ പാടത്താണ് കൃഷി ഭവനില്‍നിന്ന് നല്‍കിയ വിത്ത് ഉപയോഗിച്ച് കൃഷിയിറക്കിയത്. എന്നാല്‍, രണ്ടാഴ്ച കഴിഞ്ഞിട്ടും മുള പൊന്തിയില്ല. ഗുണമേന്മ കുറവായ വിത്തായതുകൊണ്ടാണ് വിത്ത് മുളക്കാത്തതെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു. മൂന്ന് ചാക്ക് വിത്താണ് കൃഷിഭവന്‍ മുഖേന വാങ്ങിയത്. 3,600 രൂപയും നല്‍കിയിരുന്നു. കാഞ്ചന വിത്താണ് കൃഷിഭവന്‍ നല്‍കുന്നത്. പാടശേഖരത്തിലെ മറ്റു ചില കര്‍ഷകര്‍ക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്, കാലാവസ്ഥ വ്യതിയാനംമൂലം ഞാറ് നടാന്‍ സമയം വൈകിയതിനെ തുടര്‍ന്നാണ് ചേറ്റുവിത നടത്തിയതെന്ന് കര്‍ഷകനായ രാജേഷ് പറഞ്ഞു. ഇത് സംബന്ധിച്ച് കര്‍ഷകര്‍ക്കുണ്ടായ നഷ്ടം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മങ്കര കൃഷിവകുപ്പ്, ജില്ല കൃഷി ഓഫിസ്, ബന്ധപ്പെട്ട മറ്റു വകുപ്പുകള്‍ക്കും പത്മാവതിയമ്മ പരാതി നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.