ശ്രീകൃഷ്ണപുരം: എളമ്പുലാശ്ശേരി ബ്രഹ്മന്‍ചോലയില്‍ സ്വകാര്യ വ്യക്തി കൈയേറിയ കാഞ്ഞിരപ്പുഴ കനാല്‍ ഭാഗം ജില്ലാ കലക്ടര്‍ മേരിക്കുട്ടി സന്ദര്‍ശിച്ചു. ജെ.സി.ബി ഉപയോഗിച്ച് കനാലിന്‍െറ ഒരു ഭാഗം നിരത്തി കരിങ്കല്ലുകൊണ്ട് അരിക് കെട്ടി തിരിച്ചത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കിസാന്‍ സഭയുടെയും സി.പി.ഐയുടെയും നേതൃത്വത്തില്‍ വില്ളേജ് ഓഫിസില്‍നിന്നും കാഞ്ഞിരപ്പുഴ കനാല്‍ ഓഫിസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചത്. കലക്ടറുടെ നിര്‍ദേശപ്രകാരം സര്‍വേ ഡിപ്പാര്‍ട്ട്മെന്‍റ് സ്ഥലത്തത്തെി അളന്നു. മണ്ണിടിച്ച് നിരത്തിയ സ്ഥലം പൂര്‍വസ്ഥിതിയിലാക്കുമെന്നും കൈയേറിയ വ്യക്തിയുടെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.