തീപ്പെട്ടികോല്‍ നിര്‍മാണ ശാലകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ആലത്തൂര്‍: മരത്തിന്‍െറ വിലയിലും തൊഴിലാളികളുടെ കൂലിയിലുമുണ്ടായ വര്‍ധനയെ തുടര്‍ന്ന് തീപ്പെട്ടികോല്‍ നിര്‍മാണശാലകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. നൂറോളം കമ്പനികളുണ്ടായിരുന്ന താലൂക്കില്‍ ഇപ്പോള്‍ 20ല്‍ താഴെ മാത്രമേയുള്ളൂ. തമിഴ്നാട്ടില്‍ ഉല്‍പാദന ചെലവ് കുറവായതിനാല്‍ ചുരുങ്ങിയ ചെലവില്‍ തീപ്പെട്ടികോല്‍ നിര്‍മിക്കാന്‍ സാധിക്കുന്നതാണ് കേരളത്തില്‍ നിര്‍മിക്കുന്ന കോലിന് ആവശ്യക്കാരില്ലാതെയായത്. ജര്‍മനി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് തൂത്തുക്കുടി തുറമുഖം വഴി ഇറക്കുമതി ചെയ്യുന്ന വില കുറഞ്ഞ വെള്ളമരങ്ങള്‍ ഉപയോഗിച്ചാണ് തമിഴ്നാട്ടില്‍ നിര്‍മാണം നടത്തുന്നത്. അവിടെ തൊഴിലാളികളുടെ കൂലിയും കുറവാണ്. കേരളത്തില്‍ ഇതിന് ഉപയോഗിക്കുന്ന മരങ്ങളുടെ പകുതി വിലയേ ഇറക്കുമതി ചെയ്യുന്ന മരങ്ങള്‍ക്ക് വരുന്നുള്ളൂ. തീപ്പെട്ടികോല്‍ നിര്‍മിച്ച് തീപ്പെട്ടി നിര്‍മാണ കമ്പനികള്‍ക്ക് കൊടുക്കുകയാണ് ചെയ്യുന്നത്. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന കോലുകള്‍ അധികവില നല്‍കേണ്ടിവരുന്നതിനാല്‍ കമ്പനികള്‍ വാങ്ങുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.