ചീനിക്കടവ് കുടിവെള്ള പദ്ധതി മുടങ്ങി; ജലക്ഷാമം രൂക്ഷം

പുലാപ്പറ്റ: ചീനിക്കടവ് കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം മുടങ്ങിയതോടെ പുലാപ്പറ്റ നിവാസികള്‍ കുടിനീരിനായി നെട്ടോട്ടമോടുന്നു. ജനകീയ കുടിവെള്ള പദ്ധതിയുടെ കണക്ഷന്‍ എടുത്ത് കുടിവെള്ളത്തിനായി കാത്തിരിക്കുന്നവരാണ് ഏറെ പ്രയാസപ്പെടുന്നത്. ബദല്‍ സംവിധാനമെന്ന പേരില്‍ ഈ പ്രദേശത്തുകാര്‍ ആശ്രയിക്കുന്നത് ശ്രീകൃഷ്ണപുരം കുടിവെള്ള പദ്ധതിയെയാണ്. മൂന്നുമാസം മുമ്പ് പുതുതായി ഗാര്‍ഹിക പൈപ്പ് കണക്ഷന്‍ നല്‍കുന്നതിന് ജല അതോറിറ്റി മേള സംഘടിപ്പിച്ചിരുന്നു. അപേക്ഷകര്‍ക്ക് മുഴുവനും പുതുതായി കണക്ഷന്‍ നല്‍കാന്‍ ജല അതോറിറ്റിക്ക് കഴിഞ്ഞിട്ടില്ല. ചീനിക്കടവ് കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ച് ആറുമാസം പിന്നിട്ടിട്ടും പുനരാരംഭിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പുതുതായി കണക്ഷന്‍ എടുക്കുന്നവരില്‍നിന്ന് 10 മീറ്റര്‍ പൈപ്പ് സ്ഥാപിക്കുന്നതിന് 7000 രൂപയാണ് ഈടാക്കുന്നത്. ഇപ്പോള്‍ വാട്ടര്‍ കണക്ഷന് അപേക്ഷ നല്‍കുന്നവര്‍ക്ക് കണക്ഷന്‍ നല്‍കുന്നില്ളെന്നും പരാതിയുണ്ട്. പുലാപ്പറ്റ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സത്വര നടപടി സ്വീകരിക്കാത്തപക്ഷം ജനങ്ങള്‍ പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.