പാലക്കാട്: ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടറാണെന്ന് പറഞ്ഞ് നഗരത്തിലെ സ്റ്റുഡിയോയില്‍നിന്ന് കാമറകള്‍ വാടകക്കെടുത്ത് മുങ്ങുകയും തട്ടിപ്പ് നടത്തുകയും ചെയ്ത പ്രതിയില്‍നിന്ന് പൊലീസ് കാമറകള്‍ കണ്ടെടുത്തു. തമിഴ്നാട്ടിലെ മധുരയില്‍ പ്രതിയെകൊണ്ടുപോയി നടത്തിയ തെളിവെടുപ്പിലാണ് കാമറകള്‍ കണ്ടെടുത്തത്. ‘പുതിയ തലമുറൈ’ ടി.വി ചാനല്‍ റിപ്പോര്‍ട്ടറാണെന്ന് വിശ്വസിപ്പിച്ച് പാലക്കാട് ദേവി സ്റ്റുഡിയോയില്‍നിന്ന് അഞ്ച് ലക്ഷം രൂപ വിലവരുന്ന രണ്ട് വീഡിയോ കാമറകള്‍, ഒരു സ്റ്റില്‍ കാമറ എന്നിവ വാടകക്കെടുത്ത് മുങ്ങി തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. പ്രതി പൊല്‍പ്പുള്ളി സ്വദേശി കൃഷ്ണപ്രസാദിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കാമറകളും മറ്റും ഇയാള്‍ മധുരയില്‍ വില്‍ക്കുകയായിരുന്നു. തിരുവനന്തപുരത്ത് അരങ്ങേറിയ അഞ്ച് തട്ടിപ്പുകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ടൗണ്‍ നോര്‍ത് സി.ഐ കെ.ആര്‍. ബിജു, എസ്.ഐ ടി.സി. മുരുകന്‍, എസ്.സി.പി.ഒ വിശ്വനാഥന്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ. നന്ദകുമാര്‍, ആര്‍. കിഷോര്‍, കെ. അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, ആര്‍. രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.