കല്ലടിക്കോട്: തുപ്പനാട്ട് പുഴപ്പാലത്തിന് സമീപം കല്ലടിക്കോട് പുതിയ ജി.എം.എല്‍.പി സ്കൂള്‍ കവലയില്‍ ബസ് മറിഞ്ഞ് യാത്രക്കാരായ പത്തോളം പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. കോഴിക്കോട്ട് നിന്ന് പാലക്കാട്ടേക്ക് പോകുന്ന ‘ഇതിഹാസ്’ ബസാണ് അപകടത്തില്‍പ്പെട്ടത്്. പരിക്കേറ്റവരെ നാട്ടുകാരും പൊലീസുമാണ് ആശുപത്രിയില്‍ എത്തിച്ചത്. രക്ഷാ പ്രവര്‍ത്തനത്തിന് കല്ലടിക്കോട് എ.എസ്.ഐ പത്മനാഭന്‍, ഹൈവേ പൊലീസ് എസ്.ഐ മുരളിധരനും സംഘവും നാട്ടുകാരും നേതൃത്വം നല്‍കി. ചൊവാഴ്ച വൈകീട്ട് നാലോടെയാണ് മറിഞ്ഞ ബസ് നീക്കിയത്. ആ സമയത്ത് ദേശീയ പാതയില്‍ മുക്കാല്‍ മണിക്കൂര്‍ നേരം വാഹന ഗതാഗതം തടസ്സപ്പെട്ടു. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയവര്‍: കൊടക്കാട്ട് കരൂണിയന്‍ വീട്ടില്‍ സെയ്തലവി (65), കല്ലടിക്കോട് വലിയപറമ്പില്‍ അമല്‍ (15), അട്ടപ്പാടി സ്വദേശി മറിയ (38), എലവഞ്ചേരി സുമിത്ര (36), കൊറ്റിയോട് സുഭാഷ് (25), ആനപ്പാറ സന്ദീപ് (14), കല്ലടിക്കോട് വെട്ടത്ത് ശശി(39).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.