ഒറ്റപ്പാലം: നിരന്തരം പിരിച്ചുവിടലിന് വിധേയരാകുന്ന നഗരസഭയിലെ സാക്ഷരതാ പ്രേരക്മാര്‍ ഒറ്റപ്പാലത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാറിന്‍െറ കഴിഞ്ഞ ദിവസമുണ്ടായ പിരിച്ചുവിടല്‍ ഉത്തരവിനെതിരെ ഹൈകോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ചതിന് പിറകെയാണ് സാക്ഷരതാ പ്രേരക്മാര്‍ സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധത്തിനിറങ്ങുന്നത്. കേസ് നടത്തിപ്പിനും മറ്റുമായി സി.പി.എം വിമത വിഭാഗം നേതാക്കളുടെ നേതൃത്വത്തില്‍ ഫണ്ട് പിരിവും നടത്തുന്നുണ്ട്. 2012 ജൂണില്‍ നഗരസഭാ ചെയര്‍പേഴ്സന്‍െറ നിര്‍ദേശപ്രകാരം രണ്ട് നോഡല്‍ പ്രേരക്മാര്‍ ഉള്‍പ്പെടെ 11 പേരെ സസ്പെന്‍ഡ് ചെയ്ത നടപടി ഏറെ വിവാദമായിരുന്നു. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് 2013 സെപ്റ്റംബര്‍ 27ന് അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സസ്പെന്‍ഡ് ചെയ്തവരെ തിരിച്ചെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ഒമ്പതു പേരെ തിരിച്ചെടുക്കുകയും സസ്പെന്‍ഷന്‍ കാലത്തെ ഓണറേറിയം നല്‍കുകയും ചെയ്തു.ത്സ 2014 ജനുവരിയില്‍ അന്നത്തെ ചെയര്‍പേഴ്സന്‍ ഇതിനെതിരെ ഹൈകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ സാക്ഷരതാ പ്രേരക്മാരെ പിരിച്ചുവിടാന്‍ ഉത്തരവിട്ടത്. 2013 സെപ്റ്റംബര്‍ 27ലെ ഉത്തരവ് റദ്ദാക്കാന്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തദ്ദേശ ഭരണ വകുപ്പ് കഴിഞ്ഞ 12ന് പുറപ്പെടുവിച്ച ഉത്തരവിനാണ് കോടതി സ്റ്റേ നല്‍കിയത്. സ്റ്റേ ലഭിച്ച സാഹചര്യത്തില്‍ കേസുമായി മുന്നോട്ടു പോകുമെന്ന് സമര സഹായ സമിതി നേതാക്കള്‍ പറഞ്ഞു. സി.പി.എം വിമത വിഭാഗത്തില്‍പ്പെട്ടവരാണ് പ്രേരക്മാരെന്നും നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും നേരത്തെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.