കൊല്ലങ്കോട്: മീങ്കര ഡാമിനകത്തുള്ള ഊടുവഴികള്‍ അടച്ച് പൊലീസ് കിടങ്ങുകള്‍ നിര്‍മിച്ചു. തമിഴ്നാട്ടില്‍നിന്ന് നാല് ഊടുവഴികളിലായി നികുതിവെട്ടിച്ച് ചരക്ക് കടത്ത് വര്‍ധിച്ചതിനെതുടര്‍ന്നാണ് സി.ഐ സി.എന്‍. സനീഷിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിടങ്ങുകള്‍ നിര്‍മിച്ചത്. ചരക്ക് കടത്തിന് പുറമെ തെരഞ്ഞെടുപ്പ് അടുത്തതോടെ മദ്യ, കുഴല്‍പ്പണ കടത്തും വ്യാപകമായ സാഹചര്യത്തിലാണ് നടപടി. ജലസേചന വകുപ്പിന്‍െറ അധീനതയിലുള്ള പ്രദേശത്തുകൂടി നികുതിവെട്ടിച്ച് വാഹനങ്ങള്‍ എത്തുന്നത് ‘മാധ്യമം’ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മീങ്കര ഡാമിനോട് ചേര്‍ന്ന് തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് അധികാരികള്‍ ജലസേചന വകുപ്പ് അധികൃതര്‍ക്ക് കത്തെഴുതിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. മറ്റു വഴികളിലൂടെ വാഹനങ്ങള്‍ എത്തിയാല്‍ നടപടി കര്‍ശനമാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.