പട്ടാമ്പി: ഗവ. താലൂക്ക് ആശുപത്രിയില്‍ കൊല ചെയ്യപ്പെട്ട പെരുമുടിയൂര്‍ കൊപ്പത്ത് വീട്ടില്‍ നജീബ് വധം സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന അപഹാസ്യമാണെന്നും 15 പ്രതികളില്‍ ഒമ്പത് പേരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നും സി.പി. മുഹമ്മദ് എം.എല്‍.എ ആരോപിച്ചു. പട്ടാമ്പിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് സമര്‍ഥമായി കേസ് അന്വേഷിക്കുമെന്നാണ് കരുതിയത്. എന്നാല്‍, ഗൂഢാലോചനയില്‍ പങ്കാളികളായ സി.പി.എം നേതാക്കളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നജീബ് കൊല്ലപ്പെടുന്നതിനു മുമ്പ് ചിലര്‍ ഭീഷണിപ്പെടുത്തിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവരെ പ്രതിയാക്കണം. ഒക്ടോബര്‍ നാലിന് പെരുമുടിയൂരില്‍ കോണ്‍ഗ്രസ് പൊതുയോഗം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.