എം.എൽ.എമാരുടെ ആസ്തിവിഹിതവും പുനർനിർമാണത്തിന്

മഞ്ചേരി: പ്രളയത്തിൽ തകർന്ന റോഡുകളും പാലങ്ങളും കെട്ടിടങ്ങളും പുനർനിർമിക്കാൻ എം.എൽ.എമാരുടെ ആസ്തിവികസന ഫണ്ടിൽനിന്ന് തുക െചലവഴിക്കാൻ അനുമതി. ഇതിനകം നിർമാണത്തിന് ഭരണാനുമതി ലഭിച്ചതും ഇനിയും തുടങ്ങിയിട്ടില്ലാത്തതുമായ പ്രവൃത്തികൾ തൽക്കാലം മാറ്റിവെക്കാനും ആ തുക പുതിയ പ്രവൃത്തികൾക്ക് ഉപയോഗിക്കാനും അനുമതിയായി. വർഷത്തിൽ അഞ്ചുകോടി രൂപയാണ് ഒാരോ മണ്ഡലത്തിലേക്കും ആസ്തിവികസന ഫണ്ടായി നൽകുന്നത്. ഈ തുക വിനിയോഗിക്കുന്നത് എം.എൽ.എമാർ നിർദേശിക്കുന്ന പദ്ധതികൾക്കാണ്. ജില്ല കലക്ടറാണ് ഭരണാനുമതി നൽകുക. അപൂർവ സാഹചര്യം കണക്കിലെടുത്താണ് ഇത്തരത്തിൽ അനുമതി നൽകുന്നതെന്ന് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജീവ് കൗശിക് ഉത്തരവിൽ വ്യക്തമാക്കി. 2017-18ലെ പദ്ധതികൾ നിർദേശിക്കുന്ന സമയമാണിപ്പോൾ. ഇതിനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടിയതായും ഉത്തരവിൽ വ്യക്തമാക്കി. ഇതുവരെ ആരംഭിക്കാത്തവയുടെ ഭരണാനുമതി കലക്ടർക്ക് കത്ത് നൽകി റദ്ദാക്കാം. അതേസമയം, പരിമിതമായ തുക മാത്രമാണ് മണ്ഡലങ്ങളിൽ എം.എൽ.എമാർക്ക് നിർദേശിച്ച് പൂർത്തിയാക്കാവുന്ന പദ്ധതികൾക്കുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.