വ്യാജ ഒപ്പ്: നഗരസഭാംഗങ്ങളെ കണ്ടെത്താനായില്ല ഷൊർണൂർ: വ്യാജ ഒപ്പ് വിവാദത്തിൽ തിങ്കളാഴ്ച്ചയും ബന്ധപ്പെട്ട നഗരസഭാംഗങ്ങളെ കണ്ടെത്താനായില്ല. അഞ്ചാം വാർഡിലെ ബി.ജെ.പി പ്രതിനിധിയുടെ ഒപ്പ് രണ്ടാം വാർഡിലെ ബി.ജെ.പി പ്രതിനിധി കൗൺസിൽ യോഗത്തിലെ ഹാജർ പുസ്തകത്തിൽ വ്യാജമായി ഒപ്പിട്ട് ചേർത്തതാണ് വിവാദമായത്. സംഭവം നടന്ന് ഒരാഴ്ച്ചയായിട്ടും ബന്ധപ്പെട്ട കൗൺസിലർമാരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്. കൗൺസിലർമാരായ സിനി മനോജ്, വിപിൻ നാഥ് എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ടൗണിൽ എസ്.ഡി.പി.ഐ പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി. പടം ഒന്ന്: വ്യാജ ഒപ്പിട്ട കൗൺസിലർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രവർത്തകർ നടത്തിയ പന്തം കൊളുത്തി പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.