പാലക്കാട്ട് ലക്ഷങ്ങൾ വിലവരുന്ന പുകയില ഉൽപന്നങ്ങൾ പിടികൂടി

പാലക്കാട്: വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പാലക്കാട് നഗരത്തിൽനിന്ന് പിടികൂടി. വലിയങ്ങാടിയിൽ മൊത്തവ്യാപാര കടകൾ കേന്ദ്രീകരിച്ച് വ്യാഴാഴ്ച രാവിലെ പാലക്കാട് എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് 200 കിലോ (55,000 പാക്കറ്റ്) പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. നൂറണി ഷഫ്‌ന മൻസിലിൽ ഇമ്രാൻ ഖാെൻറ (30) വലിയങ്ങാടിയിലെ ഗോഡൗണിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. ഹാൻസ്, ബുള്ളെറ്റ് റാണി, കൂൾ ലിപ്, ഹായ് പാക് എന്നിവയാണ് പിടികൂടിയത്. സ്കൂളുകൾക്ക് സമീപത്തെ പെട്ടിക്കട കേന്ദ്രീകരിച്ചാണ് ഇവ വിറ്റിരുന്നത്. നിരോധിത പുകയില ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം രജിസ്റ്റർ ചെയ്ത ഏറ്റവും വലിയ കേസാണ് ഇതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. സംഭവത്തിൽ കോപ്റ്റ നിയമപ്രകാരം കേസെടുത്തു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പാലക്കാട്‌ ഡെപ്യൂട്ടി എക്സൈസ് കമീഷണർ ജേക്കബ് ജോണി‍െൻറ നിർദേശപ്രകാരം ഈ മാസം മാത്രം നടത്തിയ പരിശോധനയിൽ പാലക്കാട് നഗരം, മണപ്പുള്ളിക്കാവ്, പട്ടാമ്പി, ഒലവക്കോട് എന്നിവിടങ്ങളിൽനിന്ന് 330 കിലോഗ്രാം നിരോധിത ഉൽപന്നങ്ങൾ പിടികൂടി. അസി. എക്സൈസ് കമീഷണർ രാജാ സിങ്, സർക്കിൾ ഇൻസ്പെക്ടർ എം. രാകേഷ്, എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവ്‌, കെ.എസ്. സജിത്ത്, പ്രിവൻറിവ് ഓഫിസർമാരായ ലോതർ പെരേര, എം. യൂനസ്, അജിത്‌ സിവിൽ ഓഫിസർമാരായ സുനിൽ കുമാർ, സദ്ദാം ഹുസൈൻ, അജീഷ്‌, പ്രീജു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.