പാലക്കാട്: മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ ഇനിമുതൽ കുഴികുത്താന്‍ അനുവദിക്കരുതെന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ ആവശ്യം. കളിക്കാനല്ലാതെ മറ്റൊരാവശ്യത്തിനും സ്‌റ്റേഡിയം നല്‍കരുത്. ക്രാഫ്റ്റ് മേള കൂടി കഴിഞ്ഞതോടെ സ്‌റ്റേഡിയം പൂര്‍ണമായും നശിച്ച അവസ്ഥയിലാണെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. നേരത്തെ മഴക്കാലത്ത് ചലച്ചിത്ര അവാര്‍ഡ് മേള നടത്തിയപ്പോള്‍ ഇറക്കിയ പാറപ്പൊടിയാണ് മൈതാനം കളിക്കാന്‍ ഉപയോഗിക്കുന്നതിന് തടസ്സം. ചെറിയ കോട്ടമൈതാനത്ത് വോളിബാള്‍ കോര്‍ട്ടിലാണ് മതില്‍ നിര്‍മാണത്തിനുള്ള എം. സാന്‍ഡ് ഇറക്കിയതെന്നും ആക്ഷേപമുയര്‍ന്നു. ഇതുനീക്കണമെന്ന പരാതി വരുന്നുണ്ടെന്നും ഭരണപക്ഷ അംഗങ്ങള്‍തന്നെ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.