നാഷനൽ ഹെറാൾഡ് കേസ്; യങ് ഇന്ത്യ 10 കോടി അടക്കണമെന്ന് ഹൈകോടതി

ന്യൂഡൽഹി: വിവാദമായ നാഷനൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയുടെയും രാഹുലിെൻറയും നേതൃത്വത്തിലുള്ള യങ് ഇന്ത്യ കമ്പനി 10 കോടി രൂപ ആദായ നികുതി വകുപ്പിൽ അടക്കണമെന്ന് ഡൽഹി ഹൈകോടതി. ഇൗ മാസം 31നകം അഞ്ചു കോടിയും ഏപ്രിൽ 15നകം ബാക്കി തുകയും അടക്കണമെന്ന് ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടിെൻറ ബെഞ്ച് നിർദേശം നൽകി. നാഷനൽ ഹെറാൾഡ് പത്രം യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ക്രമക്കേടും തട്ടിപ്പും നടത്തിയതായി ചൂണ്ടിക്കാണിച്ച് ബി.ജെ.പി എം.പി സുബ്രമണ്യം സ്വാമിയാണ് പരാതി നൽകിയത്. സോണിയയുടെയും രാഹുലിെൻറയും നേതൃത്വത്തിൽ യങ് ഇന്ത്യ എന്ന കമ്പനിയുണ്ടാക്കി നാഷനൽ ഹെറാൾഡിെൻറ കോടിക്കണക്കിന് രൂപയുടെ ആസ്തി 50 ലക്ഷത്തിന് തട്ടിയെടുത്തെന്നാണ് സ്വാമിയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട ആദായ നികുതി കേസിലാണ് 10 കോടി അടക്കാൻ കോടതി നിർദേശിച്ചത്. നിരവധി വ്യക്തികളിൽനിന്ന് പണം സ്വരൂപിച്ച് നടത്തുന്ന കമ്പനിക്ക് 10 കോടി നൽകാൻ ബുദ്ധിമുട്ടാണെന്ന് യങ് ഇന്ത്യയുടെ അഭിഭാഷകൻ അറിയിച്ചെങ്കിലും കോടതി സമ്മതിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.