ദേശീയപാതയോരത്തെ കലുങ്ക് തകർന്നു

വേങ്ങര: ദേശീയപാതക്കരികിലെ കലുങ്കും സുരക്ഷ മതിലും പൊളിഞ്ഞത് അപകട ഭീഷണി ഉയർത്തുന്നു. കൊളപ്പുറത്തിനും കൂരിയാടിനും ഇടയിലാണ് തകർന്നഭാഗം. ദേശീയപാതയിൽ ഏറ്റവും വീതി കുറഞ്ഞ ഭാഗമാണിത്. കഷ്ടിച്ച് രണ്ടുവാഹനങ്ങൾക്ക് പോകാനുള്ള വീതിയാണുള്ളത്. സംരക്ഷണ ഭിത്തിയോ മറ്റു സംവിധാനങ്ങളോ ഇല്ലാത്തതും അപകട സാധ്യത കൂട്ടുന്നു. കൂരിയാട് വയലിൽനിന്ന് പതിനഞ്ചടിയോളം ഉയരത്തിൽ കെട്ടിപ്പൊക്കിയ റോഡിെൻറ വശങ്ങളിൽ സുരക്ഷ സംവിധാനവും തകർന്നിട്ടുണ്ട്. പടം : ദേശീയപാതയിൽ കൊളപ്പുറത്തിനും കൂരിയാടിനുമിടയിൽ റോഡിെൻറ പാർശ്വ സംരക്ഷണ കലുങ്ക് പൊളിഞ്ഞ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.