കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽനിന്നായി 20.42 ലക്ഷത്തിെൻറ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. ദുബൈ, േദാഹ എന്നിവിടങ്ങളിൽനിന്നെത്തിയ യാത്രക്കാരിൽനിന്നാണ് 648.75 ഗ്രാം സ്വർണം കണ്ടെത്തിയത്. മലപ്പുറം മഞ്ചേരി കാരക്കുന്ന് തടിയാമ്പുറത്ത് വീട്ടിൽ സഫീർ, മലപ്പുറം മോങ്ങം ചോടത്ത്കണ്ടിയിൽ റഷീദ്, കോഴിക്കോട് പൂനത്ത് വളപ്പിൽ സഫീർ എന്നിവരിൽനിന്നാണ് ശനിയാഴ്ച സ്വർണം കണ്ടെത്തിയത്. മലപ്പുറം സ്വദേശി സഫീർ ദുബൈയിൽനിന്നാണ് കരിപ്പൂരിലെത്തിയത്. മിശ്രിത രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം. ഇയാളിൽനിന്ന് കെണ്ടത്തിയ 700 ഗ്രാം മിശ്രിത രൂപത്തിൽനിന്നുമാണ് 350.75 ഗ്രാം സ്വർണം കണ്ടെത്തിയത്. ഇതിന് 11.04 ലക്ഷം രൂപ വില വരും. മറ്റു രണ്ടുപേരിൽനിന്നുമായി 149 ഗ്രാം വീതമുള്ള സ്വർണ ചെയിനാണ് പിടികൂടിയത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താനായിരുന്നു ഇരുവരുടെയും ശ്രമം. ഇവക്ക് 4.69 ലക്ഷം രൂപ വീതം വില വരും. കഴിഞ്ഞ മേയിൽ കരിപ്പൂരിൽനിന്ന് 21.64 കിലോഗ്രാം സ്വർണമാണ് എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടിയത്. ഇവക്ക് 6.81 േകാടി രൂപ വില വരും. കഴിഞ്ഞ രണ്ടുവർഷത്തിനിെട ഏറ്റവും കൂടുതൽ സ്വർണം പിടികൂടിയതും മേയിലാണ്. മിശ്രിത രൂപത്തിലാക്കി കടത്താനായിരുന്നു കൂടുതലും ശ്രമം. പിന്നീട് ഇവയിൽനിന്ന് സ്വർണം വേർതിരിച്ചെടുക്കുകയായിരുന്നു. സ്വർണ ചെയിനുകളും പിടികൂടിയവയിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.