കേരളം നിലനിൽക്കുന്നത് പ്രവാസികളുടെ ബലത്തിൽ -ബി.എം.എസ് പട്ടാമ്പി: പ്രവാസികൾ അയക്കുന്ന പണംകൊണ്ടുള്ള പ്രതാപമാണ് ഇന്ന് കേരളത്തിൽ കാണുന്ന സാമ്പത്തിക വളർച്ചക്ക് അടിസ്ഥാനമെന്ന് ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. രാജീവൻ. ബി.എം.എസ് ജില്ല സമ്മേളനത്തിെൻറ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ടി.എം. നാരായണൻ അധ്യക്ഷത വഹിച്ചു. ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ. ഗംഗാധരൻ, ബി. ശിവജി സുദർശൻ, സംസ്ഥാന സംഘടന സെക്രട്ടറി സി.വി. രാജേഷ്, സംസ്ഥാന െസക്രട്ടറി ആർ. രഘുരാജ്, ജില്ല സെക്രട്ടറി സി. ബാലചന്ദ്രൻ, ആർ.എസ്.എസ് വിഭാഗ് കാര്യവാഹ് എം.ബി. മുകുന്ദൻ എന്നിവർ സംസാരിച്ചു. കെ. സുധാകരൻ സ്വാഗതവും എസ്. രാജേന്ദ്രൻ നന്ദിയും പറഞ്ഞു. ജില്ല പ്രസിഡൻറായി സി. ബാലചന്ദ്രനേയും സെക്രട്ടറിയായി വി. രാഗേഷിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: എസ്. രാജേന്ദ്രൻ, അഡ്വ. എം.ആർ. മണികണ്ഠൻ, കെ. സുധാകരൻ, കെ.പി. രവീന്ദ്രനാഥ്, വി.കെ. സുജാത (വൈ. പ്രസി.), സലീം തെന്നിലാപുരം, സി. ബാബു, കെ.വി. ചന്ദ്രൻ, വി. മാധവൻ, വി. ശിവദാസൻ, സി. സീതാലക്ഷ്മി, ആർ. സുരേഷ്, രാജേഷ് മണ്ണാർക്കാട്, എസ്. അമർനാഥ് (ജോ. സെക്ര.), ടി. കുമരേശൻ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.