നിലമ്പൂർ: ബിവറേജസ് ഔട്ട്ലെറ്റിൽനിന്ന് മദ്യം വാങ്ങിക്കൂട്ടി വിൽക്കുന്നയാൾ എക്സൈസിെൻറ പിടിയിലായി. പാലേമാട് ശങ്കരംകുളം ആലിങ്ങൽ വീട്ടിൽ മജീദിനെയാണ് (46) ഒമ്പത് ലിറ്റർ മദ്യവുമായി നിലമ്പൂർ റേഞ്ച് ഇൻസ്പെക്ടർ കെ.ടി. സജിമോനും സംഘവും അറസ്റ്റ് ചെയ്തത്. സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. സംഘത്തിൽ പ്രിവൻറിവ് ഓഫിസർ ബിജു പി. എബ്രഹാം, സിവിൽ എക്സൈസ് ഓഫിസർമാരായ അരുൺകുമാർ, കെ.എ. അനീഷ്, കെ.ആര്‍. ജസ്റ്റിൻ, പ്രദീപ് കുമാർ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാള്‍ക്കെതിരെ മുമ്പും അനധികൃത മദ്യവിൽപനക്ക് കേസെടുത്തിട്ടുണ്ട്. ഫോട്ടോ PPM1 അനധികൃത മദ്യവിൽപന കേസില്‍ എക്സൈസ് പിടികൂടിയ മജീദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.