പുന്നക്കാട് ചുങ്കം ഹൈമാസ്റ്റ് ലൈറ്റ് നിർമിച്ചത് അനുമതിയില്ലാതെ

കരുവാരകുണ്ട്: എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് പുന്നക്കാട് ചുങ്കത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത് പൊതുമരാമത്ത് വകുപ്പിെൻറ അനുമതിയില്ലാതെ. അനുമതിക്കായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കത്ത് നൽകിയിരുന്നെങ്കിലും ഇതുവരെയും അനുമതി നൽകിയിട്ടില്ലെന്ന് മേലാറ്റൂർ പൊതുമരാമത്ത് അസി. എൻജിനീയർ പറയുന്നു. എന്നാൽ, ലൈറ്റ് കഴിഞ്ഞ മാസം 26ന് എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തിരുന്നു. കഴിഞ്ഞ നവംബറിലാണ് കിഴക്കെത്തല ടൗണിലും ചുങ്കം ജങ്ഷനിലും എം.എൽ.എ ഫണ്ടിൽനിന്ന് ഹൈമാസ്റ്റ് ലൈറ്റിന് തുക അനുവദിച്ചത്. ലൈറ്റ് സ്ഥാപിക്കാനുള്ള അനുമതിക്കായി മേലാറ്റൂർ അസി. എൻജിനീയർക്ക് കത്തും നൽകി. ഈ കത്ത് നവംബർ 27ന് പെരിന്തൽമണ്ണ അസി. എക്സിക്യൂട്ടിവ് എൻജിനീയർക്ക് നൽകിയെങ്കിലും അനുമതി നൽകിയുള്ള കത്ത് ലഭിച്ചിട്ടില്ല. പൊതുമരാമത്ത് (നിരത്തുകൾ) വിഭാഗത്തിെൻറ അനുമതി ലഭിക്കാതെയാണ് സംസ്ഥാനപാതയിൽ കുഴിയെടുത്ത് ലൈറ്റ് സ്ഥാപിച്ചതെന്നും ഇത് അനധികൃതമാണെന്നും മേലാറ്റൂർ അസി. എൻജിനീയർ അറിയിച്ചു. ലൈറ്റ് നിർമാണവും ഉദ്ഘാടനവും കരുവാരകുണ്ടിൽ ഏറെ വിവാദമുയർത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.