വള്ളിക്കുന്ന്: കാലിക്കറ്റ് സര്‍വകലാശാല സെക്ഷന്‍ ഓഫിസറെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ തേഞ്ഞിപ്പലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വിദൂര വിദ്യാഭ്യാസ വിഭാഗം സെക്ഷൻ ഓഫിസറും ചെറുകഥാകൃത്തുമായ ആർ. ജയകുമാറിനെയാണ് കഴിഞ്ഞ ദിവസം ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നുവെന്ന പ്രാഥമിക റിപ്പോർട്ടാണ് തേഞ്ഞിപ്പലം പൊലീസിന് ലഭിച്ചത്. ഇതിനെ തുടർന്നാണ് മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടോയെന്ന് അേന്വഷിക്കാൻ പൊലീസ് തീരുമാനിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കാലിക്കറ്റ് സര്‍വകലാശാല കാമ്പസിൽ പൊതുദര്‍ശനത്തിന് വെച്ചു. വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍, രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുൽ മജീദ്, പരീക്ഷ കണ്‍ട്രോളര്‍ ഡോ. വി.വി. ജോര്‍ജുകുട്ടി, സംഘടന നേതാക്കൾ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. സംസ്‌കാരത്തിനായി മൃതദേഹം സ്വദേശമായ നൂറനാട്ടേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.